വയനാട്: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ പോളിന്റെ മൃതദേഹവുമായി നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായതിന് പിന്നാലെ പുല്‍പ്പള്ളി പഞ്ചായത്തില്‍ ഇന്നും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനവകുപ്പ് ജീവനക്കാരന് പോളിന്റെ സംസ്കാരം നടത്തി. പുല്‍പ്പള്ളിആനപ്പാറ സെന്റ് ജോര്‍ജ് ദേവാലയത്തിലായിരുന്നു സംസ്കാരം. വന്‍ പ്രതിഷേധത്തിനു ശേഷമാണ് പോളിന്റെ സംസ്കാരം നടത്തിയത്. മൃതദേഹം വിപാലയാത്രയായി വീട്ടില്‍ നിന്ന് പള്ളിയില്‍ എത്തിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വന്‍ പ്രതിഷേധം അരങ്ങേറിയതോടെ ഇത് ഒഴിവാക്കേണ്ടതായി വന്നു.
വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം ഒരു മണിക്കൂറില്‍ അതികമാണ് ആംബുലന്‍സില്‍ വച്ചത്. പോളിന്റെ കുടുംബത്തിന് 11 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഭാര്യയ്ക്ക് താത്കാലിക ജോലി നൽകാമെന്നും മകളുടെ ഉന്നത വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഉത്തർപ്രദേശില്‍ പ്രവേശിച്ച ഭാരത് ന്യായ് യാത്ര താല്‍ക്കാലികമായി നിർത്തിവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിൽ ഇന്നെത്തും. വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം അവിടെ വേണമെന്ന ആവശ്യം കണക്കിലെടുത്താണ് യാത്ര. കോണ്‍ഗ്രസ് മാദ്ധ്യമവിഭാഗം മേധാവി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക