കൊൽക്കത്ത: പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദമായ സംഭവത്തിൽ പ്രതികരിച്ച് വിഎച്ച്പി അഭിഭാഷകൻ ശുഭാങ്കർ ദത്ത. അക്ബർ എന്ന ആൺസിംഹത്തോടൊപ്പം സീത എന്ന പെൺസിംഹത്തെ ഒരുമിച്ച് പാർപ്പിക്കരുതെന്ന വിചിത്ര ഹർജിയാണ് കഴിഞ്ഞ ദിവസം കോടതിയിലെത്തിയത്. സീത എന്ന പേര് മാറ്റി പുതിയ പേര് നൽകണമെന്ന് കോടതിയിൽ പുതിയ അപേക്ഷ നൽകുമെന്ന് അഭിഭാഷകൻ ശുഭാങ്കർ ദത്ത പ്രതികരിച്ചു.
പ്രധാന ഹർജിക്കൊപ്പമായിരിക്കും പുതിയ അപേക്ഷ നൽകുന്നത്. മൃഗങ്ങൾക്ക് ആരാധനമൂർത്തികളുടെ പേര് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നും അഭിഭാഷകൻ അഭിപ്രായം പ്രകടിപ്പിച്ചു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് സംഭവം കോടതിയിൽ എത്തിയത്. വിഷയത്തിൽ കോടതിയിൽ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകൻ വ്യക്തമാക്കി.
ഫെബ്രുവരി 16 നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ ഇങ്ങനെയൊരു വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത എന്ന സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകത്തിന്റെ ഹർജി ഈ മാസം 20ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക