മുംബൈ: ടെലിവിഷന്‍ താരം ഋതുരാജ് സിംഗ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ അടുത്ത സുഹൃത്തും നടനുമായ അമിത് ബേല്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് ഋതുരാജ് മരിച്ചതെന്നാണ് റിപ്പോർട്ട്. പാൻക്രിയാറ്റിക് പ്രശ്നത്തെ തുടർന്ന് അടുത്തിടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ബനേഗി അപ്നി ബാത്, ജ്യോതി, ഹിറ്റ്ലർ ദീദി, ശപത്, വാരിയർ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔർ ബാത്തി ഹം തുടങ്ങി നിരവധി സീരിയലുകളില്‍ ഋതുരാജ് അഭിനയിച്ചിട്ടുണ്ട്. ലഡോ 2 എന്ന ടിവി സീരിയലിൽ ബൽവന്ത് ചൗധരിയുടെ വേഷം ഏറെ ശ്രദ്ധേയമാണ്.
ബദരീനാഥ് കി ദുൽഹനിയ (2017), തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ യാരിയൻ 2 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഋതുരാജ് ടെലിവിഷന്‍ സീരിയല്‍ രംഗത്ത് പ്രശസ്തനാണ്. 1989-ലാണ് അഭിനയരംഗത്തെത്തുന്നത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി അന്‍പതോളം സീരിയലുകളില്‍ വേഷമിട്ടു.
1992-ല്‍ റിലീസ് ചെയ്ത മിസ് ബെറ്റീസ് ചില്‍ഡ്രനിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. ഹം തും ഓര് ഖോസ്റ്റ്, ബദരീനാഥ് കി ദുല്‍ഹനിയ, തുനിവ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യാരിയന്‍ 2 ആയിരുന്നു അവസാന ചിത്രം.
ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനല്‍, അഭയ്, ബന്ദിഷ് ബാന്‍ഡിറ്റ്സ്, നെവര്‍ കിസ് യുവര്‍ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇന്‍ ഹെവന്‍, ഇന്ത്യന്‍ പോലീസ് ഫോഴ്സ് തുടങ്ങിയ വെബ് സീരീസുകളില്‍ അഭിനയിച്ചിട്ടുണ്ട്. മരണത്തിന് മുമ്പ് അനുപമ എന്ന സീരിയലിൽ യശ്പാൽ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു .
നടന്മാരായ അനുപം ഖേര്‍, അര്‍ഷാദ് വര്‍സി, സോനു സൂദ്, സംവിധായകരായ വിവേക് അഗ്നിഹോത്രി, ഹന്‍സല്‍ മെഹ്ത തുടങ്ങിയവര്‍ നടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക