ന്യൂഡല്‍ഹി: വിമാനമിറങ്ങുന്ന യാത്രികരുടെ ലഗേജുകള്‍ 30 മിനിട്ടിനകം ബാഗേജ് ബെൽറ്റിലെത്തിക്കണമെന്ന് വിമാന കമ്പനികള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ(ബിസിഎഎസ്) നിര്‍ദേശം. വിമാനമിറങ്ങി മണിക്കൂറുകളോളം യാത്രക്കാര്‍ ലഗേജിനായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ബിസിഎഎസിന്റെ നിര്‍ദേശം.
ഇന്ത്യയിലെ 7 എയർലൈൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 26-നകം നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതാണ്
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്താര, എഐഎക്സ് കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികള്‍ക്കാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
ഫെബ്രുവരി 26ന് മുമ്പായി, ലഗേജുകള്‍ കൃത്യ സമയത്ത് യാത്രക്കാരിലേക്ക് എത്തിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കണമെന്ന് നോട്ടീസില്‍ പറയുന്നു. വിമാനത്തില്‍ നിന്നുള്ള അവസാന ലഗേജ് 30 മിനിട്ടിനുള്ളില്‍ ബെല്‍റ്റില്‍ എത്തിച്ചുവെന്ന് കമ്പനികള്‍ ഉറപ്പുവരുത്തണം.
സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദേശ പ്രകാരം രാജ്യത്തെ 6 പ്രധാന വിമാനത്താവളങ്ങളില്‍ ലഗേജുകള്‍ കൈകാര്യം ചെയ്യുന്ന രീതി 2024 ജനുവരി മുതല്‍ ബിസിഎഎസ് നിരീക്ഷിച്ചുവരികയാണ്.
“ബിസിഎഎസ് നടപടി ആരംഭിച്ചതുമുതല്‍ എല്ലാ വിമാന കമ്പനികളുടെയും പ്രകടനം ആഴ്ചതോറും നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ അവ ഉത്തരവുകൾക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്” – നോട്ടീസില്‍ പറയുന്നു.
വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്ത് 10 മിനിട്ടിനുള്ളില്‍ ആദ്യത്തെ ലഗേജ് ബാഗേജ് ബെൽറ്റിലെത്തണമെന്നും അവസാന ബാഗ് 30 മിനിട്ടിനുള്ളിൽ എത്തണമെന്നും നോട്ടീസില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക