ഡൽഹി: രാജ്യത്തെ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനുമായ ഫാലി എസ് നരിമാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.
1971 മുതല്‍ സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനാണ്. 1991 മുതല്‍ ബാര്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമാണ്. 1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരുന്നു.
ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. സുപ്രീംകോടതി ജഡ്ജായിരുന്ന റോഹിൻടൺ നരിമാൻ ആണ് മകൻ.
റംഗൂണിൽ ഇന്ത്യയിൽ നിന്നുള്ള പാഴ്സി ദമ്പതികളുടെ പുത്രനായി ജനിച്ച ഫാലിയുടെ മാതാപിതാക്കൾ സാം ബരിയാഞ്ജി നരിമാനും ബാനുവും ആയിരുന്നു. ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. സിംലയിലെ ബിഷപ് കോട്ടൺ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
തുടർന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും ധനതത്വശാസ്ത്രവും ചരിത്രവുമുൾപ്പെട്ട വിഷയത്തിൽ ബിരുദം നേടി.തുടർന്ന് ഗവണ്മെന്റ് ലോ കോളേജിൽ നിന്നായിരുന്നു നിയമ ബിരുദം. അദ്ദേഹത്തിന്റെ ആത്മകഥയാണ് ബിഫോർ മെമ്മറി ഫേഡ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക