ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ പാലം സുദർശൻ സേതു നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടര കി.മീ നീളമുള്ള പാലം ഒഖ മെയിൻലാൻഡിനെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിക്കുംന്നതാണ്. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ ദ്വാരകയിൽ നിന്നും ബെയ്റ്റ് ദ്വാരകയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ഗതാഗതം എളുപ്പമാകും. 2017-ലാണ് പാലം നിർമ്മാണത്തിനായി നരേന്ദ്രമോദി തറക്കല്ലിട്ടത്.
980 കോടി രൂപ ചെലവിൽ പണി കഴിപ്പിച്ച നാലുവരി പാതയുള്ള പാലമാണിത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമെന്ന ബഹുമതി സുദർശൻ സേതു സ്വന്തമാക്കി. 2.32 കിലോ മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും ഇതിന് പേരുണ്ട്. 979 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലത്തിന് 27.20 മീറ്റർ വീതിയും, രണ്ട് വശങ്ങളിലും 2.50 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. യഥാർത്ഥത്തിൽ ‘സിഗ്നേച്ചർ ബ്രിഡ്ജ്’ എന്ന് പേരിട്ടിരുന്ന ഈ ഘടനയ്ക്ക് ‘സുദർശൻ സേതു’ അഥവാ സുദർശൻ പാലം എന്ന് പുനർനാമകരണം ചെയ്തതായി ജില്ലാ കളക്ടർ ജിടി പാണ്ഡ്യ വാർത്താ ഏജൻസിയോട് പറഞ്ഞു.
ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഓഖ തുറമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബെയ്റ്റ് ദ്വാരക, ശ്രീകൃഷ്ണന്റെ ദ്വാരകാധീഷ് ക്ഷേത്രത്തിന്റെ ആസ്ഥാനമാണ്. ഇപ്പോൾ, ബെയ്റ്റ് ദ്വാരകയിലെ ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് പകൽ ബോട്ട് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, പാലത്തിന്റെ നിർമ്മാണം കഴിയുന്നതോടെ, 24 മണിക്കൂറും യാത്രക്കാർക്ക് പ്രവേശനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക