ഓൺലൈൻ ഗെയിമിന് അടിമയായി ഒടുവിൽ, മാതാവിനെ കൊലപ്പെടുത്തിയ മകൻ പോലീസ് പിടിയിൽ. ഫത്തേഹ്പൂരിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത വരുന്നത്. ഓൺലൈൻ ഗെയിം കളിച്ച് വരുത്തിവച്ച ലക്ഷങ്ങളുടെ കടം വീട്ടാനാണ് അമ്മയെ നരാധമൻ വകവരുത്തിയത്. 50 ലക്ഷത്തിന്റെ ഇൻഷുറൻസ് തട്ടാനായിരുന്നു യുവാവ് ഈ കടുംകൈ ചെയ്തത്. ഹിമാൻഷു എന്ന യുവാവാണ് അറസ്റ്റിലായത്.
മാതാവിനെ കൊലപ്പെടുത്തി മൃതദേഹം യമുന നദിയുടെ തീരത്ത് ഇയാൾ തള്ളുകയായിരുന്നു. പോലീസ് പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഹിമാൻഷു തന്റെ പിതൃസഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റ ശേഷം, ആ തുക കൊണ്ട് മാതാപിതാക്കൾക്കായി 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തു. പിന്നീട് കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. അമ്മ പ്രഭ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സമയത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മഥാവിന്റെ മൃതദേഹം ചണച്ചാക്കിലാക്കി ട്രാക്ടർ ഉപയോഗിച്ച് യമുനാ നദീതീരത്തേക്ക് കൊണ്ടുപോയി തള്ളി.
ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയ ഹിമാൻഷുവിന്റെ പിതാവ് റോഷൻ സിംഗ് തന്റെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞതോടെ അയൽപക്കത്തും മറ്റിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ ഹിമാൻഷു നദിക്ക് സമീപം ട്രാക്ടർ ഓടിക്കുന്നത് കണ്ടതായി അയൽവാസി റോഷൻ സിംഗിനോട് പറഞ്ഞു. ഉടൻ തന്നെ പോലീസിനെ ഈ വിവരം അറിയിച്ചു. പോലീസ് പ്രഭയുടെ മൃതദേഹം യമുന നദിക്ക് സമീപം നിന്ന് കണ്ടെത്തി. ഹിമാൻഷുവിനെ ഉടൻ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക