വടകരയിൽ ഇടതു സ്ഥാനാർത്ഥി ജയിക്കുമെന്നും ടി പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ലെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജ പറഞ്ഞു. ടിപി വധത്തെ യുഡിഎഫ് വിഷയമാക്കിയാലും ജനം ഏറ്റെടുക്കില്ലെന്നും വടകരയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിക്കുമെന്നും രാഷ്ട്രീയം വെച്ചും ഇടതുപക്ഷം ജയിക്കണമെന്ന് നാടിന്റെ ആവശ്യമാണ് കെ കെ ശൈലജ പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ടിപി വധം എന്നും അതിനെ ഇലക്ഷനുമായി ബന്ധപ്പെടുത്തേണ്ട ആവശ്യകതയില്ലെന്നും യഥാർത്ഥ കുറ്റവാളികൾക്ക് ശിക്ഷ കിട്ടണം എന്നേ താൻ പറയുന്നുള്ളൂ എന്നും കെ കെ ശൈലജ പറഞ്ഞു. എതിർ സ്ഥാനാർത്ഥി ആര് എന്നതല്ല വികസനമാണ് പ്രധാനമെന്നും കേരളത്തിൽ നിന്നുള്ള എംപിമാർ ഉത്തരവാദിത്വം നിറവേറ്റിയില്ല എന്നും കെ കെ ശൈലജ ആരോപിച്ചു.
മണ്ഡലത്തിന്റെ വികസനത്തിന് ജയിച്ചാൽ കൂടെ നിൽക്കുമെന്നും ജയിച്ചു വരാൻ കഴിയുന്ന ഒട്ടേറെ രാഷ്ട്രീയ സാധ്യത മണ്ഡലത്തിൽ ഉണ്ടെന്നാണ് തന്റെ ബോധ്യമെന്നും അവർ പറഞ്ഞു.
അതേസമയം വടകര ലോകസഭാ മണ്ഡലത്തിൽ കെ ശൈലജ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു കെ കെ രമയുടെ പ്രതികരണം. മണ്ഡലത്തിൽ ശൈലജ ടീച്ചർ മത്സരിച്ചാൽ പരാജയം നേരിടേണ്ടി വരുമെന്നും ആർ എം പിക്ക് ശൈലജ ടീച്ചർ മത്സരരംഗത്തേക്ക് എത്തുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല എന്നും കെ കെ രാമ പറഞ്ഞു.
കെ കെ ശൈലജക്കെതിരെ ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ രംഗത്തുവന്നിരുന്നു. കോവിഡ് കാലത്ത് നടത്തിയ അഴിമതി ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ചർച്ചയാക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക