കേരളത്തിൽ മെമു, എക്സ്പ്രസ് ട്രെയിനുകളിൽ ഇനി മുതൽ ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനം. കൊവിഡ് മഹാമാരി കാരണം ലോക്ഡൗണിന് മുൻപ് മിനിമം നിരക്ക് 10 രൂപയായിരുന്നു. പിന്നീട് ഇത് പുതുക്കുകയും, 30 രൂപയാക്കി വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് ഇതിനോടകം ലഭിച്ചുകഴിഞ്ഞു. എന്നാൽ ഏതൊക്കെ ട്രെയിനുകളിലാണെന്ന പട്ടിക ഇതുവരെ ലഭിച്ചിട്ടില്ല.
കൊമേർഷ്യൽ വിഭാഗം കംപ്യൂട്ടര്‍ സംവിധാനത്തില്‍ മിനിമം നിരക്ക് 10 രൂപയാക്കിയിട്ടുണ്ട്. റെയില്‍വേയുടെ യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ‘ഓര്‍ഡിനറി’ വിഭാഗം എന്ന ഓപ്ഷൻ നിലവിൽ വന്നിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള നിരക്ക് ഇതിൽ 10 രൂപയാണ്. ബെംഗളൂരു, മൈസൂരു ഉള്‍പ്പെടെയുള്ള സൗത്ത് വെസ്റ്റേണ്‍ റെയില്‍വേകൾ കൊവിഡിനു മുമ്പുള്ള പഴയ നിരക്ക് നേരത്തേ തന്നെ നടപ്പാക്കിയിരുന്നു.
45 കിലോമീറ്ററിന് 10 രൂപയെന്നതാണ് പുതിയ നിരക്ക്, അടുത്ത 25 കിലോമീറ്ററില്‍ അഞ്ചുരൂപ വെച്ച് വര്‍ധിക്കും. നിലവില്‍ 10 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 30 രൂപയായിരുന്നു നിരക്ക്. 200 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന കേരളത്തിലെ 11 പാസഞ്ചര്‍ വണ്ടികള്‍ ഇപ്പോൾ എക്സ്പ്രസാണ്. 12 മെമു തീവണ്ടികളാണ് കേരളത്തിന് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക