കരൾ രോഗത്തിന്റെ അത്ര പരിചിതമല്ലാത്ത ഒരു ലക്ഷണമാണ് ശരീരത്തിലെ ചൊറിച്ചില്‍. പ്രധാനമായും കൈപ്പത്തിയിലും കാല്‍പ്പത്തിയിലുമാണ് കൂടുതലായി ഈ ചൊറിച്ചില്‍ ഉണ്ടാവാറുള്ളത്.
രാത്രിയാകുമ്പോൾ ചൊറിച്ചില്‍ അസഹ്യമാകുന്നതായി തോന്നാമെന്ന് അമേരിക്കയിലെ ക്ലീവ് ലാന്‍ഡ് ക്ലിനിക്കിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ബൈലിയറി സിറോസിസ്, പ്രൈമറി സ്ക്ളിറോസിങ് കൊളാന്‍ജിറ്റിസ്, ഇന്‍ട്രാഹെപാറ്റിക് കൊളെസ്റ്റാസിസ് തുടങ്ങിയ കരള്‍ രോഗങ്ങളുടെ ഭാഗമായും ഈ ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്.
കരള്‍ രോഗമുള്ളവരില്‍ ഉയര്‍ന്നതോതില്‍ ബൈല്‍ സാള്‍ട്ട് തൊലിക്കടിയില്‍ അടിഞ്ഞു കൂടാറുണ്ടെന്നും ഇതായിരിക്കാം ചൊറിച്ചിലിന് കാരണമെന്നും ആരോഗ്യവിദഗ്ധര്‍ കരുതുന്നു.
കരള്‍ രോഗികളുടെ രക്തത്തില്‍ അമിതമായി കാണപ്പെടുന്ന സെറം ആല്‍ക്കലൈന്‍ ഫോസ്ഫറ്റേസ് മൂലവും ചൊറിച്ചില്‍ ഉണ്ടാകാം. ഇത്തരം ചൊറിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്ക് രൂക്ഷമായ മണില്ലാത്ത മൈല്‍ഡ് ആയ സോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ കുളിക്കാന്‍ തിരഞ്ഞെടുക്കാം. ചൊറിച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ ഐസ് ഉപയോഗിക്കുന്നത് ആശ്വാസം ഏകും. കഴിവതും വെയിലും ചൂട് അന്തരീക്ഷവും ഒഴിവാക്കുക. അയഞ്ഞ കാറ്റ് കയറുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാനും ഇങ്ങനെ ഉള്ളവർ ശ്രദ്ധിക്കേണ്ടതാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക