തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുത്തനെ കൂടുന്നു. 12 ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ഇടുക്കിയും വയനാടും ഒഴിച്ചുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് ചൂട് ക്രമാതീതമായി കൂടും. ഈ സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ വരും ദിവസങ്ങളിലും ഉണ്ടായിരിക്കും.
കഴിഞ്ഞ 50 വർഷത്തിനിടയിലെ ശരാശരി അനുസരിച്ച്, ഇതാദ്യമായാണ് മിക്ക ജില്ലകളിലും താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വർധിച്ചിരിക്കുകയാണ്. ഉയർന്ന താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം 8 ഡിഗ്രി സെൽഷ്യസ് മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെയായി മാറിയത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർകോട് എന്നി ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില വർധിക്കുമെന്നാണ് മുന്നറിയിപ്പ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ഒന്നുവരെ സാധാരണയില്‍ നിന്നും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക