അതികഠിനമായ ചൂട് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നതായി പഠനം. ഓസ്ട്രേലിയയിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുന്നത് 60 ശതമാനം പ്രസവങ്ങൾ നേരത്തേയാകാൻ കാരണമാകുന്നതായി സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെൻ്റ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ 60 കോടി ആളുകൾ മനുഷ്യന് താങ്ങാവുന്നതിലും കൂടുതൽ ചൂടുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന പ്രവചനാതീതമായ മാറ്റം മൂലം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 300 കോടിയായി ഉയരും.
കാട്ടുതീ, വരൾച്ച, ക്രമരഹിതമായ സീസണുകൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന അലർജികളിലുണ്ടാകുന്ന വർധനവ്, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ അമ്മയുടെയും കുഞ്ഞിന്റെയും പ്രസവാനന്തര ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായും ഗവേഷകർ കണ്ടെത്തി.
കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്ക് ആജീവനാന്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിലെ ആഗോള പരിസ്ഥിതി ശാസ്ത്രജ്ഞനായ കോടി ബ്രാഡ്ഷോ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനവും കുട്ടികളുടെ ആരോഗ്യവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. അവയിൽ ഏറ്റവും പ്രധാനം മാസം തികയാതെയുള്ള ജനനത്തിലുണ്ടാകുന്ന വർധനവാണ്. നവജാത ശിശുവിന്റെ ഭാരക്കുറവ്, ഗർഭാവസ്ഥയിലെ സങ്കീർണ്ണതകൾ, ഗർഭം അലസൽ എന്നിവയേയും ഇത് ബാധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നു. അതി കഠിനമായ തണുപ്പ് തീവ്ര ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. അതേസമയം വരൾച്ചയും തീവ്രമായ മഴയും ജനസംഖ്യ മുരടിപ്പിന് കാരണമാകും.
ബാല്യകാല രോഗങ്ങളെ കാലാവസ്ഥ സ്വാധീനിക്കുന്നതിനാൽ, സാമൂഹികവും സാമ്പത്തികവുമായ ചെലവുകൾ വർദ്ധിക്കുന്നതിന് കാരണമാകും, അത് കുടുംബങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി ദുർബലമാക്കുന്നതായും ലേഖനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക