മഞ്ഞുമ്മൽ ബോയ്സ് നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച് നിൽക്കെ തന്റെ അടുത്ത ചിത്രം സംബന്ധിച്ച് സൂചന സംവിധായകന് ചിദംബരം നല്‍കുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കേരളം ഉണ്ടാകാന്‍ പോലും കാരണമായ കേരള ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം ചലച്ചിത്രമാക്കുവാന്‍ ആലോചിക്കുന്നതായി ചിദംബരം പറഞ്ഞത്.
അടുത്ത ചിത്രം കേരളത്തിലെ ഒരു ചരിത്ര സംഭവം ആസ്പദമാക്കിയിട്ടുള്ള ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമ ആയിരിക്കുമെന്നും, വലിയ ബഡ്ജറ്റിൽ ആയിരിക്കും ഈ ചിത്രം ഒരുക്കുകയെന്നും പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ പ്രാരംഭ ജോലികളിലേക്ക് താൻ കടക്കുന്നതെ ഒള്ളു എന്നും ചിദംബരം വ്യക്തമാക്കി.
അതേസമയം പുലിമുരുകന്, ലൂസിഫര്‍, 2018 എന്നി ചിത്രങ്ങള്‍ക്ക് ശേഷം 100 കോടി ക്ലബ്ലിലെത്തുന്ന നാലാമത്തെ മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. കേരളത്തില്‍ ചിത്രം 40 കോടിയോളം നേടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രധാന താരവുമായ സൗബിനാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മലയാളത്തിലെ ഏറ്റവും വേഗത്തില്‍ നൂറുകോടി കടന്ന ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മലിന് ലഭിച്ചിരിക്കുന്നക്.
ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ച ചിത്രം തമിഴ്നാട്ടിലും വന്‍ പ്രേക്ഷക പിന്തുണയാണ് നേടുന്നത്. തമിഴ്നാട്ടില്‍ ചിത്രം 15 കോടിയിലധികം കളക്ഷന്‍ നേടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക