ഉദയനിധി സ്റ്റാലിന് ആശ്വസിക്കാം. സനാതന ധർമ്മ പരാമർശത്തിൽ അദ്ദേഹത്തെ അയോഗ്യനാക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. സനാതന പരാമർശം നടത്തിയ ഉദയനിധിയും മറ്റ് രണ്ട് ഡിഎംകെ നേതാക്കളും എംഎൽഎമാരായി തുടരുന്നത് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി തള്ളികൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
സനാതന പരാമർശത്തിൽ അദ്ദേഹം നടത്തിയ പരാമർശം തെറ്റാണെങ്കിലും ഇതുവരെ ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉദയനിധി സ്റ്റാലിൻ സാധാരണക്കാരനല്ലെന്നും ഒരു മന്ത്രിയാണെന്നും പറഞ്ഞ കോടതി ആർട്ടിക്കിൾ 19, 25 എന്നിവയുടെ ലംഘനമാണ് ഉദയനിധി നടത്തിയത് എന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പരാമർശം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി ബോധവാനാകേണ്ടിയിരുന്നു എന്നും കോടതി പറഞ്ഞിരുന്നു. സനാതന ധർമ്മത്തെ ഡെങ്കിപ്പനിയെയും മലേറിയയും പോലെ ഇല്ലാതാക്കണം എന്ന തരത്തിൽ കഴിഞ്ഞ വർഷം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി നടത്തിയ പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ചെന്നൈയിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സാഹിത്യ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക