ന്യൂഡൽഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം ഉടൻ ഉണ്ടായേക്കും. മാർച്ച് 15നകം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചേക്കും. നിയമമന്ത്രി അർജുൻ റാം മേഘ്വാളിന്റെ നേതൃത്വത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റിയിൽ അഞ്ച് പേരുകൾ വീതമുള്ള രണ്ട് പ്രത്യേക പാനലുകൾ സമിതി തയ്യാറാക്കും. ആഭ്യന്തര സെക്രട്ടറിയും, പേഴ്സണൽ ആൻഡ് ട്രെയിനിംഗ് സെക്രട്ടറിയും സെർച്ച് കമ്മിറ്റിയിലുണ്ടാകും. അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിന് പിന്നാലെ അരുണ്‍ ഗോയല്‍ രാജിവെച്ചതിനും പിന്നാലെയാണ് നീക്കം.
മാർച്ച് 13, 14 തീയതികളിൽ സെർച്ച് കമ്മിറ്റി യോഗം ചേരും. സെർച്ച് കമ്മിറ്റി നൽകുന്ന പേരുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗമായ സമിതി 2 പേരുകൾ തിരഞ്ഞെടുക്കും.
പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന മന്ത്രിയും, ലോക്സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ് എന്നിവർ ചേർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷണരെ തിരഞ്ഞെടുക്കുക.
അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. എന്നാല്‍ പകരം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം കമ്മീഷനില്‍ തുടരുമ്പോഴാണ് സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്ന അംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക