വളരെയധികം പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കി മുന്നേറികൊണ്ടിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട് ബോക്സ് ഓഫീസ് കീഴടക്കിയ വാർത്തകളോടൊപ്പം മറ്റൊരു കണക്ക് കൂടിയാണ് പുറത്തുവരുന്നത്.
ഗുണാ കേവിലേക്ക് നാല് ദിവസം കൊണ്ട് 23000 സന്ദർശകരാണ് എത്തിയത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സ്വാധീനമാണ് ജനങ്ങളുടെ ഈ ജനത്തിരക്കിന് കാരണം. തമിഴ്നാട് ടൂറിസത്തിന് പുത്തൻ ഉണർവ്വ് നൽകുന്ന കാഴ്ചയാണ് ഇതെന്ന് സംവിധായകൻ ചിദംബരം പറയുന്നത്.
നടൻ കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, തുടങ്ങിയ പ്രമുഖർ എല്ലാം തന്നെ മഞ്ഞുമ്മൽ ബോയ്സ് കാണുകയും മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിൽ കണ്ട് അഭിനന്ദങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതായിരിക്കും ഒരുപക്ഷെ സിനിമയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ ഈ വരവേൽപ്പിന് പിന്നിൽ. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ ആശ്വാസം പകരുന്ന സിനിമ ഫെബ്രുവരി 22നാണ് തീയേറ്ററിലെത്തിയത്.
2006ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് ടൂർ പോയ കുറച്ച് ചെറുപ്പക്കാരുടെ ജീവിതത്തിൽ നടന്ന യഥാര്‍ത്ഥ സംഭവമാണ് ചിത്രമാണിത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു തുടങ്ങിയ നടന്മാരാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക