‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ പുറത്തിറങ്ങിയതോടെ കൊടൈക്കനാലിലേക്കും ഗുണകേവിലേക്കും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഞ്ചാരികളുടെ ഒഴുക്കാണ്. അത്തരത്തിൽ കൊടൈക്കനാലിൽ എത്തുകയും ഗുണകേവിലെ നിരോധിത മേഖലയിൽ ഇറങ്ങുകയും ചെയ്തതിന് 3 യുവാക്കളെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
റാണി പേട്ട സ്വദേശികളായ എസ് വിജയ്, പി ഭരത്, പി രഞ്ജിത് കുമാർ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ഓഫ് സീസൺ ആയിട്ട് കൂടി നിരവധി സഞ്ചാരികളാണ് ഗുണകേവ് സന്ദർശിക്കുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്.
40,000 ത്തോളം വിനോദസഞ്ചാരികൾ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ എത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുവാക്കളുടെ ഒരു സംഘം കൊടൈക്കനാലിലേക്ക് പോകുന്നതും സംഘത്തിൽ ഒരാൾ ഗുണകേവിൽ അകപ്പെടുന്നതും ആണ് ചിത്രത്തിന്റെ പ്രമേയം. ഒരു ലക്ഷത്തോളം പേരാണ് ഫെബ്രുവരി മാസത്തിൽ മാത്രം ഗുണകേവ് സന്ദർശിക്കുന്നതിനായി എത്തിയത്.
കഴിഞ്ഞ ഒരാഴ്ച മാത്രം ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഗുണകേവിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനായി സംഘാംഗങ്ങൾ നടത്തുന്ന ശ്രമമാണ് യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമേയം.
സിനിമ വിജയം കണ്ടതോടെ ജില്ലാ ഭരണകൂടത്തിന്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും പ്രദേശവാസികളുടെയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക