മുൻ കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹം. അഭ്യൂഹം തുടരുന്നതിനിടെ കർണാടക പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിരസത്തിൽ ആയിരുന്ന അദ്ദേഹം ബംഗളൂരു നോർത്തിൽ നിന്നുള്ള സിറ്റിംഗ് എംപി കൂടിയാണ്.
ബിജെപി വിടുന്ന ഗൗഡ മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേന്ദ്ര സഹ മന്ത്രിയായ ശോഭ കരന്ദ്ലാജെയെയാണ് ബംഗളൂരു നോർത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സദാനന്ദ ഗൗഡയെ സന്ദർശിക്കുന്നതിനായി രണ്ടു ദിവസം മുൻപ് ശോഭ എത്തുകയും ചെയ്തിരുന്നു.
ഒന്നാം നരേന്ദ്രമോദി സർക്കാറിന്റെ തുടക്കകാലത്ത് റെയിൽവേ മന്ത്രിയായിരുന്ന ഗൗഡ വൊക്കലിഗ സമുദായംഗം കൂടിയാണ്. തുടക്ക കാലത്ത് റെയിൽവേ മന്ത്രിയായിരുന്ന അദ്ദേഹത്തെ റെയിൽവേ മന്ത്രാലയത്തിൽ നിന്നും മാറ്റിയത് ഉൾപ്പെടെയുള്ള കാര്യത്തിൽ ഗൗഡക്ക് ബിജെപിയുമായി എതിർപ്പുകളും നിലനിന്നിരുന്നു. അടുത്തിടെ പരസ്യമായി ഇതിനെ വിമർശിച്ച് അദ്ദേഹം രംഗത്തുവരികയും ചെയ്തു. വൊക്കലിഗ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ മൈസൂരുവിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം ഇടുന്നത്.
കഴിഞ്ഞവർഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ നിന്ന് പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടറും രാജിവെച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും പരാജയം ഏറ്റുവാങ്ങിയിരുന്നു. ബിജെപിയിലേക്ക് കഴിഞ്ഞ ജനുവരിയിൽ തിരിച്ചെത്തിയ ഷെട്ടർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബലഗാവിയിൽ നിന്നും മത്സരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക