നീലഗിരി: തമിഴ്നാട് നീലഗിരിയിൽ കാട്ടാനയാക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ദേവാല നീർമട്ടം സ്വദേശി ഹനീഫ (55) യാണ് മരിച്ചത്.ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം.
ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. നീർമട്ടം പ്രദേശത്ത് പെട്ടിക്കട നടത്തിവരുകയായിരുന്നു ഹനീഫ. കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് സംഭവമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പന്തല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞ വെള്ളിയാഴ്ച പ്രശാന്ത് എന്ന യുവാവിനെ കാട്ടാന കൊല്ലപ്പെടുത്തിയ പ്രദേശത്തു നിന്ന് 10 കിലോമീറ്റർ അകലെയാണ് നീർമട്ടം.
നീലഗിരിയില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ സംഭവിക്കുന്നത്. ഏറ്റവും ഒടുവില്‍ ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചത്. ഗൂഡല്ലൂര്‍ ഓവേലിയ പെരിയ ചുണ്ടിയില്‍ പ്രസാദാണ് മരിച്ചത്. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തി കാട്ടിലേക്ക് മടക്കി അയക്കാന്‍ വനംവകുപ്പിനൊപ്പം ചേര്‍ന്നതിന് ശേഷം വീട്ടിലേക്ക് മടങ്ങവെ ആണ് പ്രസാദിനെ ആന ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക