ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഡിഎംകെ നൽകിയിട്ടുള്ളത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രകടനപത്രികയ്ക്കൊപ്പം ഡിഎംകെ പുറത്തിറക്കിയിട്ടുണ്ട്.
പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കനിമൊഴി എംപി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. നീറ്റ് പരീക്ഷ നിരോധിക്കും എന്നും പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകുമെന്നുമാണ് പ്രകടനപത്രികയിൽ നൽകിയിരിക്കുന്ന പ്രധാന വാഗ്ദാനങ്ങൾ.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഇവയാണ്;
- സംസ്ഥാനങ്ങൾക്ക് പൂർണ്ണ അധികാരം നൽകുന്ന വിധത്തിൽ നിയമങ്ങൾ മാറ്റും
- സിഎഎ റദ്ദാക്കും
- ജാതി സെൻസസ് നടപ്പാക്കും
- തമിഴ്നാട്ടിൽ സുപ്രീംകോടതി ബെഞ്ച്
- കേന്ദ്രസർക്കാർ ഓഫീസുകളിൽ തമിഴ് ഭാഷ
- സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രം ഗവർണർ നിയമനം
- രാജ്യത്തെ സ്കൂളുകളിൽ പ്രഭാത ഭക്ഷണം
- ശ്രീലങ്കൻ തമിഴ് പൗരത്വം നൽകും
- നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്നാടിനെ ഒഴിവാക്കും
- 10 ലക്ഷം രൂപ വരെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ നൽകും
- ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റദ്ദാക്കും
- പെട്രോൾ ഡീസൽ പാചകവാതക വില കുറയ്ക്കും
- രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ വായ്പകളും എഴുതിത്തള്ളും
- ടോൾ പ്ലാസകൾ പൂർണ്ണമായും ഒഴിവാക്കും
- പാചകവാതകത്തിന് 500 രൂപയും പെട്രോൾ, ഡീസൽ എന്നിവയ്ക്ക് യഥാക്രമം 75, 65 എന്നിങ്ങനെയാക്കും
- തൊഴിലുറപ്പു ദിനങ്ങൾ 150 ആക്കി ഉയർത്തും
- സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും
- കൂലി 400 രൂപയാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക