2024 ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മാധ്യമ പ്രവർത്തകർക്ക് തപാൽ വോട്ട് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായിട്ടുള്ള മാധ്യമ പ്രവർത്തകരെ അവശ്യ സേവന പട്ടികയിൽ ഉൾപ്പെടുത്തിയാണ് തപാൽ വോട്ട് ചെയ്യുന്നതിന് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം,ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും മാധ്യമ പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ തപാൽ വോട്ട് ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
ഇതു കൂടാതെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമ പ്രവർത്തകർക്ക് സമാന സൗകര്യം അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത അംഗീകാരം വാങ്ങിയ ശേഷം മാധ്യമ പ്രവർത്തകർക്ക് തപാൽ വോട്ട് ചെയ്യാൻ സാധിക്കും.
2022ൽ നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിലും കഴിഞ്ഞ വർഷം നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം തെരഞ്ഞെടുപ്പുകളിലും നേരത്തെ മാധ്യമ പ്രവർത്തകർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തപാൽ വോട്ട് ചെയ്യുന്നതിന് അനുമതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക