കാസർകോട്: പ്രതികളെ വെറുതെ വിട്ട കോടതി വിധി കടുത്ത മാനസിക വേദനയുണ്ടാക്കിയെന്ന് റിയാസ് മൗലവിയുടെ സഹോദരൻ. അന്വേഷണത്തിൽ വീഴ്ച വന്നതായി കോടതി ചൂണ്ടിക്കാട്ടിയത് ഞെട്ടിച്ചുവെന്ന് സഹോദരൻ വ്യക്തമാക്കി. സാക്ഷികൾ ഉൾപ്പടെ കൃത്യമായിരുന്നില്ല എന്നതിൽ ഗൂഢാലോചന നടന്നു. അന്വേഷണസംഘം കൃത്യമായ തെളിവുകൾ കൊണ്ട് വരണമായിരുന്നുവെന്നും സഹോദരൻ പ്രതികരിച്ചു.
പ്രതികളുടെ ആർഎസ്എസ് ബന്ധം പോലും തെളിയിക്കാൻ സാധിച്ചിട്ടില്ല എന്ന കാര്യം കഷ്ടമാണ്. കലാപം നടക്കണം എന്ന് ലക്ഷ്യത്തിൽ തന്നെ ചെയ്തതാണ്. റിയാസിനെ ലക്ഷ്യമിട്ട് തന്നെ നടത്തിയ കൊലപാതകമാണ് ഇത്. എന്തായിരുന്നു പ്രതികളുടെ യഥാർത്ഥ ഉദ്ദേശം എന്നത് പുറത്ത് വരണമെന്നും സർക്കാർ അപ്പീൽ പോകും എന്നതിനെ സ്വാഗതം ചെയ്യുന്നതായും റിയാസ് മൗലവിയുടെ സഹോദരൻ പറഞ്ഞു.
അതിനിടെ, റിയാസ് മൗലവി വധക്കേസിൽ പുനരാന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. കുടുംബത്തിന് ആവശ്യമായ നിയമസഹായം നൽകുമെന്ന് വ്യക്തമാക്കിയ മുസ്ലിം ലീഗ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സർക്കാർ എല്ലാ നടപടിയും സ്വീകരിക്കും എന്നും കേസ് അന്വേഷണം വളരെ മികച്ച രീതിയിലാണ് നടന്നത് എന്നും മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തതായും പ്രതികൾ വർഷങ്ങളോളം ജാമ്യം ലഭിക്കാതെ ജയിലിലായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക