റിയാസ് മൗലവി വധക്കേസിൽ പുനരാന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. കുടുംബത്തിന് ആവശ്യമായ നിയമസഹായം നൽകുമെന്ന് വ്യക്തമാക്കിയ മുസ്ലിം ലീഗ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്തിടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്നുപേരെയും ജില്ലാ പ്രിൻസിപ്പൽസേഷൻ കോടതി വെറുതെ വിട്ടിരുന്നു.
റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സർക്കാർ എല്ലാ നടപടിയും സ്വീകരിക്കും എന്നും കേസ് അന്വേഷണം വളരെ മികച്ച രീതിയിലാണ് നടന്നത് എന്നും മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തതായും പ്രതികൾ വർഷങ്ങളോളം ജാമ്യം ലഭിക്കാതെ ജയിലിലായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
മതസ്പർദ്ധ വളർത്താനുള്ള കുറ്റ കൃത്യമാണ് നടന്നത് എന്നും കേസിൽ 85ആം ദിവസം പോലീസ് കുറ്റപത്രം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. കേസിൽ ആകെ 375 രേഖകളും 97 സാക്ഷികളും 87 സാഹചര്യ തെളിവുകളും എല്ലാം കോടതിയിൽ ഹാജരാക്കി എന്നും മുഖ്യമന്ത്രി അറിയിച്ചു.
ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് കാസർഗോഡ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ കാസർഗോഡ് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിൻ കുമാർ എന്ന നിതിൻ, കേളു ഗുഡ്ഡെ ഗംഗേ നഗറിലെ അഖിലേഷ് എന്ന അഖിലു എന്നിവരെ വെറുതെ വിട്ടു കൊണ്ടുള്ള വിധി പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക