തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ കാൽനട യാത്രക്കാരനും ബൈക്ക് യാത്രികനും മരിച്ചു. കുളത്തൂരിൽ ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബൈക്കില്‍ ഉണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍(19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ബൈക്കുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്.
അതേസമയം, കഴിഞ്ഞ കുറച്ചു നൽകുകളായി തലസ്ഥാനത്തു ടിപ്പർ ലോറികളുടെ അപകടം കൂടി വരികയാണ്. നിരവധി മരണങ്ങളാണ് ടിപ്പർ ലോറിയുടെ അമിത വേഗത കാരണം സംഭവിച്ചത്. കഴിഞ്ഞ ദിവസവും ടിപ്പർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട് അപകടം ഉണ്ടായി. പനവിളയിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മലയിൻകീഴ് സ്വദേശി സുധീറാണ് മരിച്ചത്. സുധീറിന്റെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി, തൽക്ഷണം മരിച്ചു. വിഴിഞ്ഞത് അനന്ദുവിന്റെ മരണം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ഈ സംഭവം നടക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക