തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന് – വിഷു ചന്തകള്‍ ഇന്നു ഉച്ചമുതല്‍ ആരംഭിക്കും. സംസ്ഥാനത്താകെയുള്ള 300 ഔട്ട്ലെറ്റുകളിൽ ആണ് വിഷു ചന്ത പ്രവർത്തിക്കുക. 13 ഇന സാധനങ്ങൾ കൺസ്യൂമർഫെഡിൽനിന്ന് വാങ്ങാം. ഇന്നുമുതൽ വിഷു കഴിഞ്ഞുള്ള ഒരാഴ്ച കൂടി കൺസ്യൂമർഫെഡില്‍ ചന്ത പ്രവർത്തിക്കും.നഷ്ടപ്പെട്ട നാലുദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എട്ടുദിവസം ചന്ത നടത്തുകയെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കൺസ്യൂമർ ഫെഡുകളിലേക്ക് എല്ലാ സാധനങ്ങളും എത്തിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി ആയിരിക്കും കൺസ്യൂമർഫെഡിന്റെ പ്രവർത്തനം. റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ കണ്‍സ്യൂമർഫെഡിന് ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി പരിഷ്കരിച്ചു. ചന്തകളുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ചന്തകൾ സർക്കാർ സ്പോൺസേഡ് ആണെന്നോ ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾക്ക് ഗുണകരമാകുന്ന രീതിയിലോ വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രചരണ പരിപാടിയാകാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റംസാൻ- വിഷു ചന്തകൾ നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആകുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ സംസ്ഥാനത്ത് റംസാൻ- വിഷു ചന്തകൾ നടത്തുന്നത് വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക