മലപ്പുറം: മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 20-ലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സർവീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെ താഴ്ചയിലേക്കാണ് മറിഞ്ഞത്. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തിരൂരങ്ങാടിയിലെയും സമീപത്തെയും മറ്റു ആശുപത്രികളിലും പ്രവേശിപ്പിച്ചു.ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. ബസ് അമിതവേഗത്തിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. സീറ്റിൽ ഇരിക്കുന്നവർക്ക് പുറമെ ധാരാളം പേർ നിന്നും യാത്ര ചെയ്യുന്നുണ്ടായിരുന്നു. നാട്ടുകാരും മറ്റു വാഹനങ്ങളിൽ വന്നവരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിറകിൽ വന്ന ബസ്സിലെ യാത്രക്കാരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
റോഡുപണി നടന്നുവരുന്നതിനിടെ നിരവധി അപകടങ്ങളാണ് മേഖലയില്‍ ഈ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാത്രിയായതിനാല്‍ ഡ്രൈവര്‍ക്ക് കുഴി കാണാനാകാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ആംബുലന്‍സുകളെത്തിച്ച് പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക