കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ നടത്തിയ മോഷണത്തിൽ പ്രതിയെ പിടികൂടാനായത് പൊലീസിന്റെ അഭിമാന നേട്ടമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ വ്യക്തമാക്കി. ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണം നഷ്ടപ്പെട്ടുവെന്നും മോഷണം പോയ മുഴുവൻ ആഭരണങ്ങളും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 15 മണിക്കൂറിനുള്ളിൽ പ്രതി മുഹമ്മദ് ഇര്‍ഫാന്നെ പിടികൂടാൻ പൊലീസിന് സാധിച്ചു.
റോബിൻ ഹുഡ്ഡിലേതിനെ വെല്ലുന്ന മോഷണമാണ് ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്നത്. മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറിയപ്പെടുന്നതും റോബിൻ ഹുഡ്ഡെന്നാണ്. ഇക്കാര്യം വെളിപ്പെടുത്തിയത് പൊലീസാണ്. ഒറ്റയ്ക്ക് കാറോടിച്ചാണ് പ്രതി മുഹമ്മദ് ഇര്‍ഷാദ്, മുംബയിൽ നിന്ന് ജോഷിയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
റോബിൻ ഹുഡ് സംവിധായകന്റെ വീട്ടിൽ നിന്ന് ഈ റോബിൻ ഹുഡ് മോഷ്ടിച്ചത് ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ വജ്രാഭരണങ്ങളാണ്.സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളെ പിന്തുടർന്ന് ഈ അതിവിദഗ്ധമായ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവിനെ കേരളാ പൊലീസ് പിടികൂടുകയാത്.
ബിഹാർ സ്വദേശിയായ ഇർഷാദ് പത്തിലധികം സംസ്ഥാനങ്ങളിൽ വിവിധ കേസുകളിൽ പ്രതിയാണ്.പ്രതി മുഹമ്മദ് ഇര്‍ഷാദിന്റെ ശ്രമം മോഷണം നടത്തി മുംബൈയിലേക്ക് മടങ്ങാനായിരുന്നു. കവർച്ചക്ക് ശേഷം പ്രതി അതിര്‍ത്തി കടന്നുവെന്ന് മനസിലാക്കിയതോടെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയായിരുന്നു മുഹമ്മദ് ഇര്‍ഷാദിന്റെ അറസ്റ്റ്. ഇയാളെ കേരള പൊലീസ് പിടികൂടിയത് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക