വിവാഹത്തിന്റെ പേരിൽ ആഘോഷങ്ങൾക്കും മാറ്റുമായി ലക്ഷങ്ങൾ പൊടിക്കുന്ന ഇക്കാലത്ത് വേറിട്ട രീതിയിൽ വിവാഹം നടത്തി മാതൃകയാവുകയാണ് രജിസ്ട്രേഷൻ ഐ ജി ശ്രീധന്യ സുരേഷ്. കഴിഞ്ഞ ദിവസം ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതെ ആയിരുന്നു സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം തിരുവനന്തപുരത്തെ ശ്രീധന്യയുടെ വീട്ടിൽ വച്ച് വിവാഹ രജിസ്ട്രേഷൻ നടന്നത്.
ഹൈക്കോടതി ഉദ്യോഗസ്ഥനായ ഗായക് ആർ ചന്ദാണ് ശ്രീധന്യയെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്. ശ്രീധന്യയുടെയും ഗായകിന്റെയും മാതാപിതാക്കളോടൊപ്പം അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹ റെജിസ്ട്രേഷൻ രജിസ്ട്രേഷൻ മന്ത്രിയായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തുള്ള ശ്രീധന്യയുടെ വീട്ടിൽ വച്ച് നടന്നു.
രജിസ്ട്രേഷനു ശേഷം ഇരുവരും കേക്ക് മുറിച്ച് മധുരം പങ്കിടുകയും ചെയ്തു. വയനാട് സ്വദേശിനിയായ ശ്രീധന്യ ആദിവാസി വിഭാഗത്തിൽ നിന്ന് ഐ എ എസ് എന്ന ലക്ഷ്യം സ്വന്തമാക്കുന്ന ആദ്യ വനിതയാണ്.. 410 ആം റാങ്കോടെ സിവിൽ സർവീസ് നേടിയ ശ്രീധന്യ 2019 ലാണ് ഐ എ എസ് കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക