ഡൽഹി: തനിക്ക് ഹൃദയാഘാതം വന്നത് കോവിഡ്-19 വാക്സിന്റെ പാർശ്വഫലം കരണമാകാമെന്ന് ബോളിവുഡ് സിനിമാ താരവും സംവിധായകനുമായ ശ്രേയസ് തൽപാഡെ. ലെഹ്റൻ റെട്രോയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് താരത്തിന്റെ വിവാദമായ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം തനിയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും എന്നാൽ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത തനിക്ക് എങ്ങനെയാണ് ഹൃദയാഘാതമുണ്ടായെന്നും ശ്രേയസ് തൽപാഡെ ചോദിക്കുന്നു.
കോവിഡ് വാക്സിനായ കോവി ഷീൽഡ് എടുത്തവരിൽ പാർശ്വഫലത്തിന് സാധ്യതയുണ്ടെന്ന് ഈയടുത്ത് വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പരാമർശം ശ്രദ്ധ നേടുന്നത്. താൻ പുകവലിക്കുന്ന വ്യക്തിയല്ല, ശരിക്കും ഒരു സ്ഥിരം മദ്യപാനിയല്ല, മാസത്തിലൊരിക്കൽ മാത്രമാണ് കുടിക്കുന്നത്. പുക വലിയില്ല.
തന്റെ കൊളസ്ട്രോൾ അൽപ്പം കൂടുതലായിരുന്നുവെന്നും അത് സാധാരണമാണെന്നും ഡോക്ടർമാർ തന്നോട് അറിയിച്ചിരുന്നു. അതിന് മരുന്നും കഴിച്ചിട്ടുണ്ട്. അതിനാൽ, പ്രമേഹം ഇല്ലാത്ത, രക്തസമ്മർദ്ദം ഇല്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായെന്ന് അതിന് പിന്നെ എന്താണ് കാരണമെന്നും ശ്രേയസ് തൽ പാഡെ ചോദിക്കുന്നു. അതേസമയം, ഹൃദയാഘാതത്തിന് കാരണം കോവിഡ്-19 വാക്സിന്റെ പാർശ്വഫലമാവാമെന്നും താരം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക