മലയാള സിനിമയുടെ എക്കാലത്തെയും ക്ലാസിക്ക് ചിത്രമായ ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സംവിധായകൻ സെൽവരാഘവൻ. കുറഞ്ഞത് അൻപത് തവണയെങ്കിലും മണിച്ചിത്രത്താഴ് താൻ കണ്ടിട്ടുണ്ടെന്നും സംവിധായകൻ ഫാസിൽ സാറിന്റെ ക്ലാസിക്കാണെന്നും സെൽവരാഘവൻ സമൂഹമാധ്യമത്തിൽ. എക്സിലൂടെയാണ് സിനിമയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും ശേഭനയെ കുറിച്ചുമെല്ലാം സംവിധായകൻ പ്രശംസിച്ച് പോസ്റ്റ് ചെയ്തത്.
മണിച്ചിത്രത്താഴ്, ഒരു അമ്പത് തവണയെങ്കിലും ഈ ചിത്രം കണ്ടിട്ടുണ്ട്. ഫാസിൽ സാറിന്റെ ഒരു മികച്ച ക്ലാസിക് സിനിമ. ശോഭനയ്ക്ക് മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരം കിട്ടി. മോഹൻലാൽ സർ, രാജ്യത്തിന്റെ അഭിമാനം, സെൽവരാഘവൻ കുറിച്ചു. നിരവധി പേരാണ് സംവിധായകന്റെ പോസ്റ്റിന് പ്രതികരിച്ച് കമന്റ് ചെയ്തു.
ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക്. പ്രേക്ഷകനെ ആകർഷിക്കുന്ന തിരക്കഥയും അഭിനയതക്കളുടെ ഐതിഹാസിക പ്രകടനങ്ങളും. മികച്ച പാട്ടുകളും മ്യൂസിക് സ്കോറുകളും, മറ്റ് റീമേക്കുകളെ വെച്ച് നോക്കുമ്പോൾ ഏറ്റവും മികച്ച ക്ലാസിക്കാണ് മണിച്ചിത്രത്താഴ്, അതുപോലെയൊരു സിനിമ ഇനിയുണ്ടാവില്ല, രാജ്യത്തിന്റെ അഭിമാനം എന്നിങ്ങനെയാണ് പ്രതികരണങ്ങൾ. മലയാളികളേക്കാളും ഇതര ഭാഷകളിലെ സിനിമ പ്രേമികളാണ് ഫാസിൽ ചിത്രത്തെ പ്രശംസിച്ച് പ്രതികരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക