കാലിക്കറ്റ് സർവകലാശാലയുടെ ഡിഗ്രി പരീക്ഷഫലം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. ഡിഗ്രി പരീക്ഷ ഫലം മെയ് 16ന് പ്രസിദ്ധീകരിക്കാനാണ് പരീക്ഷാഭവൻ ലക്ഷ്യമിടുന്നത്. ഉത്തര കടലാസുകളുടെ മൂല്യനിർണയം ചൊവ്വാഴ്ചയോടെ പൂർത്തിയാക്കിയിരുന്നു. പരീക്ഷാഭവനിലേക്ക് മാർക്കുകൾ മൂല്യനിർണയ ക്യാമ്പുകളിൽ നിന്ന് തന്നെ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏപ്രിൽ 12ന് അവസാനിച്ച ഡിഗ്രി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ മെയ് രണ്ടിന് ആരംഭിച്ചിരുന്നു. മൂന്നോളം ദിവസം തെരഞ്ഞെടുപ്പ് ചുമതലകളിൽ ജീവനക്കാർ മുഴുകിയതിനാൽ പരീക്ഷാ ജോലികൾ തടസ്സപ്പെടുത്തുകയും ചെയ്തു. ധാരാളം തടസ്സങ്ങൾ ഉണ്ടായിട്ടും 22 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ആണ് നടപടി പൂർത്തീകരിച്ച് ഫലപ്രഖ്യാപനം നടത്താനുള്ള ശ്രമത്തിലാണ് സർവകലാശാല.
ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ ഫലം 2 ദിവസത്തിനകം സർവ്വകലാശാല പ്രസിദ്ധീകരിക്കും. അതേസമയം അഫ്സൽ ഉലമ പ്രിലിമിനറി പരീക്ഷ ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ പിജി പരീക്ഷാഫലവും ഉടൻതന്നെ പ്രസിദ്ധീകരിക്കാനാണ് സർവകലാശാല ലക്ഷ്യം ഇടുന്നത്. ഡിഗ്രി പരീക്ഷ ഫലം കൂടി അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുന്നതോടെ നടത്തിയ എല്ലാ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു എന്ന് നേട്ടവും കാലിക്കറ്റ് സർവകലാശാല സ്വന്തമാക്കുമെന്ന് പരീക്ഷ കൺട്രോളർ ഡോക്ടർ ഗോഡ്വിൻ സാം രാജ് പറഞ്ഞു.
അടുത്തയാഴ്ച ഡിഗ്രി പരീക്ഷഫലം പ്രസിദ്ധീകരിക്കാൻ സാധിച്ചാൽ പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അവസാന തീയതിക്ക് ശേഷം 15 ദിവസത്തിനകം പരീക്ഷഫലം നൽകാനും കാലിക്കറ്റ് സർവകലാശാലയ്ക്ക് സാധിക്കും. അഞ്ചു ജില്ലകളിലെ 22 കോളേജുകളിലായി 148 ക്യാമ്പുകളിൽ ആയിരുന്നു മൂല്യനിർണയം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക