ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും അവസാനം പുറത്ത് വിട്ട കണക്ക് അനുസരിച്ച് മൂന്നാം ഘട്ടത്തില്‍ 64.40 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം അസമിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ പോളിങ്ങ് നടന്നത്. 81.71 ശതമാനം വോട്ടുകളാണ് അസമിൽ രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലാണ് ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് . ഇവിടെ 57.34 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.
ഛത്തീസ്ഗഡ്, ഗോവ, കർണ്ണാടക, പശ്ചിമ ബംഗാൾ എന്നി സംസ്ഥാനങ്ങളിൽ പോളിങ്ങ് ശതമാനം എഴുപത് പിന്നിട്ടു. ഛത്തീസ്ഗഡ്- 71.06%, ഗോവ-75.20%, കര്‍ണാടക-70.41%, പശ്ചിമ ബംഗാള്‍-76.52% എന്നിങ്ങനെയാണ് ഇവിടങ്ങളിലെ പോളിങ്ങ് നിരക്ക്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയുവിലും 60 ശതമാനത്തിന് മുകളിലാണ് പോളിങ്ങ് രേഖപ്പെടുത്തിയത്.
മധ്യപ്രദേശ്-66.05%, മഹാരാഷ്ട്ര-61.44%, ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു-69.87% എന്നിങ്ങനെയാണ് ശതമാനം. ഉത്തർപ്രദേശിലും ബിഹാറിലും ഗുജറാത്തിലും പോളിങ്ങ് 60 ശതമാനത്തിന് താഴെയാണ് രേഖപ്പെടുത്തിയത്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങളിലാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക