വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച കേസിൽ ബിജെപിയുടെ ഐടി സെൽ കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ ചോദ്യംചെയ്ത് കർണാടക പോലീസ്. മുസ്ലിം സംവരണ വിഭാഗത്തിനെതിരായ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത പ്രശാന്ത് മാക്കന്നൂരിനെ മുൻകൂർ ജാമ്യം എടുത്തതിനെ തുടർന്ന് ചോദ്യം ചെയ്തശേഷം വിട്ടയക്കുകയും ചെയ്തു.
രാജ്യത്തെ ദളിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും ചേർന്ന് മുസ്ലിങ്ങൾക്ക് നൽകുന്നുവെന്ന് ആരോപിക്കുന്ന ആനിമേഷൻ വീഡിയോ പ്രചരിപ്പിച്ച കേസിലാണ് നടപടി.
കഴിഞ്ഞ ദിവസം ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ധ, ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര എന്നിവർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
മെയ് അഞ്ചിന് കർണാടക പിസിസി തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തിരുന്നു. കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ബിജെപി ശ്രമിക്കുന്നു എന്നും ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക