ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. മെയ് 20ന് മുൻപ് അപേക്ഷ ക്ഷണിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും ജൂൺ 15 നഖം പ്രസിദ്ധീകരിക്കുമെന്നും ജൂൺ 20ന് പ്രവേശനം ആരംഭിച്ച ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതോടുകൂടി വിദ്യാർത്ഥികൾക്ക് പുതിയ കാലത്തെ അക്കാദമിക് കരിയർ സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്യാൻ സാധിക്കും. അതായത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ പുതിയ സംവിധാനം അനുസരിച്ച് അത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേർന്നോ അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരവും വിദ്യാർത്ഥിക്ക് ഉണ്ടായിരിക്കും.
പുതിയ സംവിധാനത്തിന്റെ ഭാഗമായി കലാലയങ്ങളിൽ ഉണ്ടാവുന്ന അക്കാദമി കൗൺസിലർമാരും വിദ്യാർത്ഥിയുടെ അഭിരുചി അനുസരിച്ച് പഠനം രൂപകല്പന ചെയ്യാൻ സഹായിക്കും. രണ്ടര വർഷം കൊണ്ടുതന്നെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തീകരിക്കാനുള്ള അവസരം ലഭ്യമാകുന്ന നാലുവർഷ ബിരുദ പ്രോഗ്രാമിലൂടെ മൂന്നുവർഷം കഴിയുമ്പോൾ ബിരുദവും നാലുവർഷം കഴിയുമ്പോൾ ഓണേഴ്സ് ബിരുദവും ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യ വിടവ് നികത്തുന്നതിനായി വ്യവസായ സംബന്ധമായ കോഴ്സുകൾക്ക് ആരംഭം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക