പലപ്പോഴും മറ്റുള്ളവര്‍ക്ക് പ്രചോദനമാണ് മങ്ങിയ പശ്ചാത്തലത്തിൽ നിന്ന് ഉയർന്ന് വരുന്ന വ്യക്തികളുടെ വിജയ കഥകൾ. ഒരുകാലത്ത് ബില്യൺ ഡോളർ കമ്പനികളെ നയിച്ചിരുന്ന ഇന്ത്യൻ വ്യവസായിയായ ബി.ആർ ഷെട്ടി എന്നറിയപ്പെടുന്ന ബവഗുത്തു രഘുറാം ഷെട്ടിയുടെ കഥ അത്തരത്തിലുള്ള ഒന്നാണ്. എന്നാൽ,വെറും 74 രൂപയ്ക്ക് തന്റെ 12,400 കോടി രൂപയുടെ കമ്പനി വിൽക്കേണ്ടി വന്നപ്പോൾ വിധി അപ്രതീക്ഷിതമായി രഘുറാമിന് എതിരായി.
1942 ഓഗസ്റ്റ് 1 ന് കർണ്ണാടകയിലെ ഉഡുപ്പിയിൽ തുളു സംസാരിക്കുന്ന ഒരു ബണ്ട് കുടുംബത്തിലാണ് ഷെട്ടി ജനിച്ചത്. കന്നഡ മീഡിയം സ്കൂളിൽ പഠിച്ച അദ്ദേഹം മണിപ്പാലിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇടക്കാലത്ത് ഉഡുപ്പി മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാനായും പ്രവർത്തിച്ചു. ചന്ദ്രകുമാരി ഷെട്ടിയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് നാല് കുട്ടികളുണ്ട്.
കർണ്ണാടകയിൽ നിന്ന് അദ്ദേഹം അബുദാബിയിലേക്ക് 1973-ൽ താമസം മാറി. അബുദാബിയിലെത്തിയ ആദ്യകാലങ്ങളിൽ ഫാർമ സെയിൽസ്മാനായി അദ്ദേഹം തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്തു. 1975-ൽ, 81-കാരനായ അദ്ദേഹം ന്യൂ മെഡിക്കൽ സെന്റർ (NMC) എന്ന ഒരു ചെറിയ ഫാർമസ്യൂട്ടിക്കൽ ക്ലിനിക്ക് ആരംഭിച്ചു. തുടക്കത്തിൽ മെഡിക്കല്‍ സെന്ററിലെ ഡോക്ടർ ആയി അദ്ദേഹത്തിന്റെ ഭാര്യ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് എൻഎംസി യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളിൽ ഒന്നായി മാറി. അങ്ങനെ യുഎഇയുടെ സ്വകാര്യ ഹെൽത്ത് കെയർ മേഖലയിൽ ഷെട്ടി മുൻനിരക്കാരനായി.
2019 ഓടെ കാര്യങ്ങൾ മാറിമറിഞ്ഞു. കമ്പനിക്കെതിരെ ഉയർന്ന വ്യാജ ആരോപണങ്ങളെ തുടർന്ന് കമ്പനിയുടെ ഓഹരികളിൽ ഇടിവുണ്ടായി, ഇതുകൊണ്ട് ബിആർ ഷെട്ടിക്ക് തന്റെ 12,478 കോടി രൂപയുടെ കമ്പനി ആ സമയത്ത് ഇസ്രായേലി – യുഎഇ കൺസോർഷ്യത്തിന് വെറും 74 രൂപയ്ക്ക് വിൽക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ജീവിതം ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞു. എൻ.എം.സി ഹെൽത്തിനെതിരെ 2020 ഏപ്രിലിൽ അബുദാബി കൊമേഴ്സ്യൽ ബാങ്ക് ക്രിമിനൽ പരാതി നൽകി. യു.എ.ഇ സെൻട്രൽ ബാങ്ക് ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്ഥാപനങ്ങൾ കരിമ്പട്ടികയിൽ ചേർക്കാനും ഉത്തരവിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക