കോഴിക്കോട്: ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു. റോട്ടറി ക്ലബ് സൈബർ സിറ്റി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയാണ് കാണികൾ നിർത്തിച്ചത്. തുടരെ ബിസിനസ്സുകാരെ തെറിവിളിച്ചു സംസാരിസിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കാണികളായ ബിസിനെസ്സുകാർ മുന്നോട്ട് വന്ന് അത് ചോദ്യം ചെയ്തത്. പിന്നീട് വാക്കുതർക്കം ആവുകയും സംഘാടകർ പരിപാടി നിർത്തുകയുമായിരുന്നു.
2024 മെയ് 22ന് ഉച്ചയ്ക്ക് 1:30 ന് ആയിരുന്നു പരിപാടി ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്തത് എന്നാൽ അനിൽ ബാലചന്ദ്രൻ ഹോട്ടലിൽ നിന്നും പരിപാടിക്ക് ഇറങ്ങാൻ തയ്യാറായിരുന്നില്ല. പ്രതീക്ഷിച്ച ആളുകൾ ഇല്ല എന്നായിരുന്നു ഇയാളുടെ പ്രതികരണം എന്ന് ബന്ധപ്പെട്ടവർ പറയുന്നു. പിന്നീട് പലരെക്കൊണ്ടും സംസാരിപ്പിച്ച് ആണ് ഒടുവിൽ ഒരുമണിക്കൂറിനു ശേഷം അനിൽ വേദിയിലെത്തിയത്. ഇയാളുടെ പ്രതിഫലം 4 ലക്ഷം രൂപയും ജിഎസ്ടിയും നൽകിയിട്ടുണ്ടെന്നും വലിയ ഡിമാന്റുകളാണ് അനിൽ വച്ചുകൊണ്ടിരുന്നതെന്നും സംഘാടകർ പറയുന്നു.
എന്നാൽ പരിപാടി ആരംഭിച്ചു കഴിഞ്ഞപ്പോൾ പ്രസംഗത്തിനിടെ അനിൽ തെറിവിളിച്ച് സംസാരിക്കുകയായിരുന്നു. ക്ഷമകെട്ട കാണികൾ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഒടുവിൽ സംഘാടകർ പരിപാടി നിർത്തുകയാണ് എന്ന് അറിയിക്കുകയായിരുന്നു. അനിലിനെയും സംഘത്തെയും കൂകിവിളിച്ചാണ് കാണികൾ യാത്രയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക