കൊച്ചി: ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് ആണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.
എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കാണാതായത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.
കടയില്‍ സാധനം വാങ്ങിക്കാന്‍ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ട്. ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, എറണാകുളം പുത്തൻവേലിക്കരയിൽ അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പെൺകുട്ടികളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയ പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുന്നു.
പുത്തൻവേലിക്കരയിൽ താമസിക്കുന്ന പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച 2 പേർ ഉൾപ്പെടെ 5 പേരാണ് കുളിക്കാനിറങ്ങിയത്. ഇതിൽ 3 പേരാണ് അപകടത്തിൽപെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുന്ന ശ്രദ്ധയിൽപ്പെട്ട ആളുകളുകളാണ് കരയ്ക്കു കയറ്റി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന 2 പെൺകുട്ടികൾ മരണത്തിനു കീഴടങ്ങി. മൂന്നാമത്തെയാളുടെ നില ഗുരുതരമാണ്.
കാല് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാവിലെ 10.30നായിരുന്നു സംഭവം നടന്നത്. ഒരു കുടുംബത്തിലെ കുട്ടികളാണെന്ന് നാട്ടുകാർ പറയുന്നു. ഇളന്തിക്കര സ്വദേശിനികളാണ് അപകടത്തിൽപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക