ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രണ്ട് പോലീസ് ഉദ്യോഗസ്ഥരോടക്കം 5 ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഗെയിമിംഗ് സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ 32 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
വേണ്ടത്ര സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെയാണ് ഗെയിമിംഗ് സെന്റർ പ്രവർത്തിച്ചിരുന്നത് എന്നും ഗെയിമിംഗ് സെന്ററിന് എൻ ഒ സി ഇല്ലായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. സസ്പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതര അശ്രദ്ധയാണ് ഉണ്ടായത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഗുരുതരമായ അശ്രദ്ധയാണ് ഉണ്ടായത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇൻസ്പെക്ടർമാരായ എൻ ഐ റാത്തോഡ്, വി ആർ പട്ടേൽ എന്നിവരെയും രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ ടൗൺ പ്ലാനിങ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ജയ്ദീപ് ചൗധരി, രാജ്കോട്ട് റോഡ്സ് ആൻഡ് ബിൽഡിങ് വിഭാഗം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയർ എം ആർ സുമ, അസിസ്റ്റന്റ് ടൗൺ പ്ലാനർ ആർ എം സി ഗൗതം ജോഷി എന്നിവരെയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക