വാഹന ഡീലർമാർക്ക് പുതുതായി വാഹനമെടുക്കുന്നവരോട് ഇൻഷ്വറൻസ് നിർബന്ധമായും അവിടെനിന്നുതന്നെ എടുക്കണമെന്ന് പറയാനുളള അവകാശമില്ലെന്ന് ഡെപ്യുട്ടി ട്രാൻപോർട്ട് കമ്മിഷണർ. ഉടമസ്ഥർ വാങ്ങിക്കാൻ പോകുന്ന വാഹനത്തിന്റെ ഷാസി നമ്പറും എൻജിൻ നമ്പറും മറ്റു വിവരങ്ങളും അഡ്രസും നൽകിയാൽ ഏത് ഇൻഷ്വറൻസ് കമ്പനിയുടെ സ്ഥാപനങ്ങളിൽനിന്നും ഇൻഷ്വറൻസ് പോളിസി തുക ധാരണയുണ്ടാക്കി ഇൻഷ്വറൻസ് എടുക്കാവുന്നതാണ്.
ഒരു വാഹനം വാങ്ങിക്കുമ്പോൾ ഏറ്റവും കുറഞ്ഞ ഇൻഷ്വറൻസ് പ്രീമിയമുളള കമ്പനിയിൽ നിന്ന് ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് വാങ്ങിച്ച് ഡീലർമാർക്ക് കൈമാറാനുളള അവകാശം ഉപഭോക്താവിനുണ്ടെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു.
അഞ്ചു വർഷമായ ഒരു വാഹനം വിൽക്കുമ്പോൾ നോ ക്ലെയിം ബോണസിന് അർഹനായ വ്യക്തി അതേ ക്ലാസിലുളള പുതിയ വാഹനം വാങ്ങിക്കുമ്പോൾ ഇതേ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് ഇൻഷ്വറൻസ് തുകയിൽ 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. വലിയ വാഹനം വാങ്ങിക്കുന്നവർക്ക് ഇത്തരത്തിലുളള ധാരണയിലൂടെ വലിയ ഒരു തുക ലാഭിക്കാനാകും. ഇൻഷ്വറൻസ് കാമ്പനികളുടെ ഓണ്‍ലൈൻ സർവീസിലൂടെയും കുറഞ്ഞ തുകയ്ക്ക് വാഹനങ്ങളുടെ ഇൻഷ്വറൻസ് എടുക്കാം. ഇക്കാര്യത്തെകുറിച്ച് അറിയാത്ത വാഹന ഉടമകൾക്ക് ഇത്തരത്തിലുളള സർവീസുകൾ കൊടുക്കുന്ന ഇന്റർനെറ്റ് സർവീസുകൾ നടത്തുന്നവരെ സമീപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക