പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്ത് ഇതുവരെ ആരും കാണാത്ത അവാർഡ് പ്രഖ്യാപനം നടത്തുന്നു. അടുത്ത തിങ്കളാഴ്ച്ച നേരിട്ടാണ് അദ്ദേഹം അവാർഡ് പ്രഖ്യാപനം നടത്തുക. മാധ്യമങ്ങൾക്കുള്ള നല്ലൊരു പണിയാണ് ട്രംപിന്റെ ഈ അവാർഡിലൂടെയുള്ള ഉദ്ദേശം. ഏറ്റവും കള്ളന്മാരും അഴിമതിക്കാരുമായ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമുള്ള അവാർഡുകൾ ജനുവരി എട്ടിന് താൻ പ്രഖ്യാപിക്കും എന്നാണ് ട്വിറ്ററിലൂടെ ട്രംപ് അറിയിച്ചിരിക്കുന്നത്.‘ഫേക്ക് ന്യൂസ് ട്രോഫി’ എന്നാണ് ഇതിനു അദ്ദേഹം പേര് നൽകിയിരിക്കുന്നത്. സി എൻ. എൻ, എ ബി സി ന്യൂസ്, ന്യൂയോർക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ടൈം മാഗസിൻ തുടങ്ങി വിവിധ മാധ്യമങ്ങളിലെ വാർത്തകളാണ് അവാർഡ് നിർണ്ണയത്തിനായി പരിഗണിക്കുന്നതത്രെ. എന്നാൽ പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്ന ഫോക്സ് ന്യൂസിനെ ഇതിൽ ഉൾപെടുത്തിയിട്ടില്ല.
ഒട്ടും സത്യസന്ധതയില്ലാത്ത റിപ്പോർട്ടിങ്, മോശം റിപ്പോർട്ടിങ്, വ്യാജ വാർത്ത തുടങ്ങി വിവിധ വിഭാഗങ്ങളിലായി അവാർഡുകൾ നൽകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.തിരഞ്ഞെടുപ്പ് കാലം മുതൽ തന്നെ മാധ്യമങ്ങളുമായി ഏറ്റുമുട്ടലിൽ ആയിരുന്ന അദ്ദേഹം അധികാരമേറ്റതിനു ശേഷം കാര്യങ്ങൾ കൂടുതൽ വഷളായി.
കഴിഞ്ഞ നവംബർ 27 നാണു ഇത്തരം ഒരു മത്സരം നടത്തുന്ന കാര്യം ആദ്യമായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുന്നത്. ഡിസംബർ എട്ടിന് ഇതിലേക്കു നോമിനേഷനുകൾ ക്ഷണിച്ചു അറിയിപ്പും കൊടുത്തു. ഏറ്റവും മികച്ച ഫേക്ക് വാർത്തക്ക് ‘കിങ് ഓഫ് ഫേക്ക് ന്യൂസ്’ ട്രോഫി നൽകും. ഇതായിരിക്കും അവാർഡ് പ്രഖ്യാപനത്തിന്റെ ഹൈലൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക