ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുമായി ഉപഗ്രഹം വഴി ബന്ധപ്പെടുന്ന പദ്ധതി 2018 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ. ഇനിമുതൽ ട്രെയിനുകൾ വൈകിയാൽ യാത്രക്കാർക്ക് ഫോണിൽ എസ്എംഎസ് സന്ദേശമായി ലഭിക്കും. ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാർക്ക് അറിയിപ്പ് നൽകാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്. രാജ്യത്തെ 10,800 ഓളം ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാക്കുക.പദ്ധതി പൂര്‍ത്തിയാവുന്നതോടെ ട്രെയിനുകളുടെ തത്സമയവിവരങ്ങളും അപകടങ്ങള്‍ സംഭവിച്ചാല്‍ അതും വേഗത്തില്‍ അറിയാനാവും.
ഐ.എസ്.ആര്.ഒ യുടെ സഹായത്തോടെ ട്രെയിനുകളില്‍ പ്രത്യേക ആന്റിനകള്‍ ഘടിപ്പിച്ചാണ് ബന്ധപ്പെട്ടവര്‍ക്ക് ട്രെയിനുകളുമായി ആശയവിനിമയം നടത്താനാവുക. നിലവില്‍ 10 ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി വിജയമാണെന്നും ചില ട്രെയിനുകളില്‍ ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാണെന്നും റെയില്‍വേ വൃത്തം പറഞ്ഞു.
കൂടാതെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം വികസിപ്പിച്ച റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ട്രെയിനുകളിലെ എന്ജിന്മുറിക്കുള്ളിലും ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു.
സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ ട്രെയിനുകൾക്കാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്. നേരത്തേ രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമാണ് യാത്രക്കാർക്ക് എസ്എംഎസ് സൗകര്യം നൽകിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക