ക്ഷയിച്ച ആറു പൊതുമേഖലാ ബാങ്കുകൾക്ക് ഉത്തേജനമായി 7,577 കോടി രൂപ നല്കാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, യൂകോ ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കുകൾക്ക് വരും ആഴ്ചകളിൽ ഫണ്ടിംഗ് ലഭിക്കും. 1,350 കോടി രൂപ കേന്ദ്ര സർക്കാർ നല്കുന്പോൾ അതനുസരിച്ചുള്ള ഓഹരി നല്കാൻ കോൽക്കത്ത ആസ്ഥാനമായുള്ള യൂകോ ബാങ്കിന്റെ ഓഹരിയുടമകൾ അനുവദിച്ചതായി ബാങ്ക് ഇന്നലെ അറിയിച്ചു.
അതേസമയം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 3.88 കോടി ഓഹരികൾ കേന്ദ്രസർക്കാരിനു കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓഹരിയൊന്നിന് 83.15 രൂപ വച്ച് 323 കോടി രൂപയാണ് സെൻട്രൽ ബാങ്കിനു ലഭിക്കുക. ബാങ്ക് ഓഫ് ഇന്ത്യക്ക് 2,257 കോടി രൂപയുടെ സഹായം നല്കുന്പോൾ ഐഡിബിഐ ബാങ്കിന് 2,729 കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 650 കോടി രൂപയും ദേന ബാങ്കിന് 243 കോടി രൂപയും ഉത്തേജന പദ്ധതിപ്രകാരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക