കൊച്ചി: ഡീസൽ വില കൊച്ചിയിൽ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 1 .52 രൂപ കൂടി ഇപ്പോൾ ഡീസലിന്റെ വില 63.93 ആണ്. പെട്രോളിനും 70 പൈസ കൂടിയപ്പോൾ പെട്രോൾ വില ലിറ്ററിന് 72.87 ആയിരിക്കുകയാണ്.
ഡീസലിന്റെ ഉപഭോഗം കുറയ്ക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് വില വർധന എന്ന പെട്രോളിയം ഡീലർസ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെടുന്നു. ക്രൂഡ് ഓയിൽ സംസ്കരണത്തിൽ പെട്രോളിനേക്കാൾ ചിലവ് കൂടുതൽ ഡീസലിന്. സംസ്കരണത്തിനായുള്ള ചിലവിൽ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കായി നൽകിവന്ന ഇളവ് നിർത്തുന്നതിനാലാണ് ഇപ്പോഴുള്ള വിലവർധന. ഇത് സ്വകാര്യ എന്ന കമ്പനികളെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ഡീസൽ വില കൂടുന്നത് അവശ്യ സാധനങ്ങളുടെ വില വർധനയ്ക് കാരണമായേക്കാം എന്നുള്ള ആശങ്ക നില നിൽക്കുന്നുണ്ട്.2014 ൽ ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളർ ആയിരുന്നു വില.എന്നാൽ ഇപ്പോൾ 66 .87 ഡോളർ ആണ് ക്രൂഡ് ഓയിൽ വില .പക്ഷെ അന്ന് പെട്രോളിന് 69 .15 ഉം ഡീസലിന് 49 .57 ഉം വില ആയിരുന്നെങ്കിൽ ഇന്ന് യഥാക്രമം പെട്രോളിന് 72 .87 ഉം,ഡീസലിന് 63 .93 ഉം എന്ന ക്രമത്തിൽ വില വര്‍ധിക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക