പലിശ ഇടപാടുകൾ നടക്കുന്ന ബാങ്കുകളിലെ ജീവനക്കാരെ വിവാഹം കഴിക്കരുതെന്നു മുസ്ലീം മതപഠന സ്ഥാപനം ഫത്വ പുറപ്പെടുവിച്ചു. ബാങ്കുകളിൽ നിന്നുള്ള പണം ശരീയത്ത് നിയമ പ്രകാരം തെറ്റാണെന്ന് കാണിച്ച് യുപിയിലെ ഷഹാരണ്പുർ ജില്ലയിലെ ദേവ്ബന്ദിൽ പ്രവർത്തിക്കുന്ന ഇസ്ലാം മതപഠന സ്ഥാപനമായ ദാറുൽ ഉലൂം ദേവ്ബന്ദ് ആണ് ഫത്വവ ഇറക്കിയിരിക്കുന്നത്.
ഇസ്ലാം വിശ്വാസത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന മദ്യം, മയക്കുമരുന്ന്, യുദ്ധോപകരണങ്ങൾ എന്നിവയുടെ ബിസിനസുകളിൽ പണം നിക്ഷേപിക്കുന്നതും മുസ്ലിം മതനിയമ പ്രകാരം തെറ്റാണ്. ഹറാം ആയ സന്പത്ത് ഉപയോഗിച്ചാണ് ബാങ്ക് ജീവനക്കാർ ജീവിക്കുന്നതെന്നും അങ്ങനെയുള്ള കുടുംബങ്ങളിൽ ജീവിക്കുന്നവർ ദൈവ ഭയമില്ലാത്തവരാണെന്നും ദാറുൽ ഉലൂം ഫത്വവയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക