ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും. റാഞ്ചിയിലെ പ്രത്യേക സിബിഐ ശിക്ഷ വിധിച്ചത്. കഴിഞ്ഞ് ദിവസങ്ങളില്‍ അഭിഭാഷകരുടെ നിസഹകരണത്തെ തുടര്‍ന്ന് ശിക്ഷയിന്മേലുള്ള വാദം നടത്താനായിരുന്നില്ല.
1991-94 കാലയളവില്‍ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്കി 84.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിന്റെ ശിക്ഷ പ്രഖ്യാപിക്കുക. ലാലു പ്രസാദ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്.
ഇതില്‍ ലാലു അടക്കം 16 പേര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജഗനാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. നിലവില്‍ ബിര്‍സമുണ്ട ജയിലിലാണ് ലാലു അടക്കമുള്ള 16 പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക