ഓൺലൈൻ വെബ്സൈറ്റുകളിൽ നമ്പറുകൾ പ്രദർശിപ്പിച്ച നമ്പറിലേക്ക് വിളിക്കുന്നവർക്ക് സ്ത്രീകളുടെ ചിത്രം കൈമാറ്റം ചെയ്യുന്ന പെൺ വാണിഭ സംഘത്തിലെ 3 പേർ പിടിയിൽ. ഡൽഹി സ്വദേശികളായ സോണിയ ജിഷ പ്രായ പൂർത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത് ഇതോടെ മൊത്തം 21 പേർ അറസ്റ്റിലായി. ഓൺലൈൻ പെൺ വാണിഭം നടത്തിയിരുന്നത് ഡൽഹി സ്വദേശി ആയിരിന്നു പുല്ലേപ്പടി കേന്ദ്രികരിച്ചായിരിന്നു. ഓൺലൈൻ സൈറ്റുകളിൽ നമ്പറുകൾ പ്രസിദ്ധികരിച്ച ആയിരിന്നു സംഘം പ്രവർത്തിച്ചിരുന്നത്. നമ്പറിലേക്ക് വിളിച്ചിരിന്നവർക്ക് സ്ത്രീകളുടെ ചിത്രവും നമ്പറും കൈമാറിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റിലായ പ്രതികൾ റിമാന്റിലാണ്.
ഡൽഹി സ്വാദേശിനികളായ ഷെഹനാസ് (28), നീലം(21), ഫിർദോസ് (38), അസം സ്വദേശിനി മേരി(28), മുവാറ്റുപുഴ സ്വദേശിനി അഞ്ചു(20), ഇടപാടുകാരായ ആലപ്പുഴ സ്വദേശി ജ്യോതിഷ് (22), കോഴിക്കോട് സ്വദേശികളായ രോഹിത് (21), ബിനു (22), മലപ്പുറം സ്വദേശിയായ ജെയ്സൺ (37), ട്രാൻസ്ജെൻഡർസ് ആയ അരുൺ എന്ന കാവ്യാ(19), മെൽബിൻ എന്ന ദയ(22), അഖിൽ എന്ന അദിതി, രതീഷ് എന്ന സായ(34 ), ലോഡ്ജ് നടത്തിപ്പുകാരൻ കൊച്ചി സ്വദേശി ജോഷി, മാനേജർ കൊല്ലം സ്വദേശി വിനീഷ്(28) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മിഷണർ ഓൺലൈൻ സൈറ്റുകളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് സംഘം അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പി ദിനേശിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റിലായത്.
ലോഡ്ജ് നടത്തിപ്പ്കാരന്റെയും മാനേജരുടെയും ഒത്താശയോടെയാണ് വാണിഭ കേന്ദ്രം പ്രവർത്തിച്ചത്. ലോഡ്ജിൽ നിന്ന് ഗർഭനിരോധന ഉറകൾ, തോക്ക്,വിദേശ മദ്യം,മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക