കേരളത്തിൽ പ്രതിദിനം 11 പേർ വാഹന അപകടങ്ങളിൽ മരിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യുറോ. ഇരുചക്ര വാഹനങ്ങളൊഴികെ ബസ്സുകളും ട്രക്കുകളും അടക്കമുള്ള മറ്റെല്ലാ വാഹനങ്ങളും ഉള്‍പ്പെട്ട അപകടങ്ങള്‍ 20,224 എണ്ണം മാത്രം. ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങളില്‍പ്പെട്ടത് കാറുകള്‍. കാറുകള്‍ ഉള്‍പ്പെട്ട 9270 അപകടങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 4117 ഓട്ടോറിക്ഷകളും, 2559 സ്വകാര്യ ബസ്സുകളും, 2300 ലോറികളും, 940 കെ.എസ്.ആര്.ടി.സി ബസ്സുകളും, 368 മിനി ബസുകളും, 670 ജീപ്പുകളും പോയവര്‍ഷം അപകടത്തില്‍പ്പെട്ടു. വാഹനങ്ങളുടെ എണ്ണം കൂടുന്നതാണ് അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നതെന്ന് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്) വ്യക്തമാക്കുന്നു.
117 പേർക്കാണ് വാഹനാപകടങ്ങളില്‍ ഓരോ ദിവസവും പരിക്കേല്‍ക്കുന്നത്. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്, അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനപ്പെരുപ്പം, മോശമായ റോഡ് എന്നിവയാണ് സംസ്ഥാനത്തുണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍.
വാഹനാപകടങ്ങളുടെ എണ്ണത്തില്‍ പോയവര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 39420 അപകടങ്ങളാണ് 2016 ല്‍ സംസ്ഥാനത്ത് നടന്നത്. എന്നാല്‍ 2017 നവംബര്‍ വരെയുള്ള കണക്കനുസരിച്ച് വാഹനാപകടങ്ങള്‍ 35124 എണ്ണം മാത്രം. സംസ്ഥാന പോലീസ് നടപ്പാക്കിയ വിവിധ ബോധവത്കരണ പരിപാടികളാണ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കിയതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു. ശുഭയാത്ര, സേവ് ഔവര്‍ ഫെലോ ട്രാവലര്‍ എന്നി പദ്ധതികള്‍ ഫലം കണ്ടുവെന്നാണ് പോലീസിന്റെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക