തിരുവനന്തപുരം : ഏറെ കാലമായി തുടരുന്ന ശ്രീജിത്തിന്റെ ഒറ്റയാൾ പോരാട്ടം സാമൂഹ്യമാധ്യമങ്ങൾ വഴി ശ്രദ്ധയമായോടെയാണ് ശ്രീജിവന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടം കേരളം ഏറ്റുവാങ്ങിയതോടെയാണ് മരണത്തെ ക്കുറിച്ച് പുതിയ തെളിവുകൾ പുറത്ത് വരുന്നത്. നിർണായകമായ പുതിയ വെളുപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് ജസ്റ്റിസ് നാരായണ ക്കുറുപ്. നൂറു ശതമാനവും ശ്രീജീവിന്റെ മരണം ലോക്കപ്പ് മർദ്ദനത്തെ തുടർന്നാണ് എന്ന നിർണായകമായ തെളിവാണ് പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി അധ്യക്ഷൻ ചീഫ് ജസ്റ്റിസ് നാരായണ ക്കുറുപ് വ്യക്തമാക്കിയിരിക്കുന്നത്.
മനുഷ്യവകാശ ലംഘനമാണ് ശ്രീജീവിനോട് കാണിച്ചിരിക്കുന്നത്. മർദ്ധിച് അവശനാക്കിയപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ട് പോയിരുന്നത്. ഇതൊക്കെ വ്യക്തമായി പരിശോധിച്ചിരുന്നു. ലോക്കപ്പിലേക്ക് ശ്രീജിവിന് വിഷം കൊണ്ട് പോകാൻ പറ്റില്ല. 100 ഗ്രാമിനടുത്ത് ഫ്യുറഡാൻ കൊണ്ടുപോകണം അത് സാധിക്കില്ല. തുടർ നടപടികൾ ഉണ്ടാകാതിരിക്കാൻ പല പ്രഷറും ഉണ്ടായിക്കാണും എന്ന് അദ്ദേഹം പറഞ്ഞു.
അടിവസ്ത്രത്തിനടിയിൽ ശ്രീജിവ് വിഷം സൂക്ഷിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത് എന്നാൽ ജസ്റ്റിസ് നാരായണ കുറുപ്പിന്റെ വെളിപ്പെടുത്തലുകൾ അതിനെ ഒക്കെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സത്യത്തെ ആണ് പുറത്തു കൊണ്ട് വന്നിരിക്കുന്നത്. 2014 മെയ് മാസത്തിലാണ് ശ്രീജിവ് ലോക്കപ്പ് മർദ്ദനത്തെ തുടർന്ന് മരണം അടയുന്നത്. 2015 മെയ് മുതലാണ് ശ്രീജിത്ത് അനിയന്റെ നീതിക്കുവേണ്ടി നിരാഹാരം തുടങ്ങുന്നത്. പ്രണയ ബന്ധത്തെ തുടർന്നുണ്ടായ കേസ് പിന്നീട് മോഷണ കുറ്റമായി മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക