ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു. വിഷ്ണു എന്ന കൊമ്പനാണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ് ഒരു പാപ്പാന് പരുക്കേറ്റു ത്താവളത്തിലെ പാപ്പാനായ ഉണ്ണിക്കണനാണ് കുത്തേറ്റത്. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ മറ്റ് രണ്ട് ആനകള്‍ ഇടഞ്ഞ് ആനത്താവളത്തിന് പുറത്തേക്ക് ഓടി. കൊമ്പന് പീതാംബരനും പിടിയാനയായ ലക്ഷ്മി കൃഷ്ണ എന്നീ ആനകളാണ് പുറത്തേക്ക് ഓടിയത്.
കഴിഞ്ഞമാസം പത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ മൂന്ന് ആനകള്‍ വിരണ്ടിരുന്നു. ആനകളെ തളയ്ക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ പാപ്പാനായ സുഭാഷ് മരിക്കുകയും ചെയ്തിരുന്നു. ക്ഷേത്രചടങ്ങുകള്‍ നടക്കുന്നതിനിടെ ശ്രീകൃഷ്ണന്, രതികൃഷ്ണന്‍, ഗോപീകൃഷ്ണന് എന്നീ ആനകളാണ് ഇടഞ്ഞോടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക