കോഴിക്കോട് ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള കിണറില്‍ വന്‍ തോതില്‍ ഡീസല്‍ സാന്നിധ്യം കണ്ടെത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതരെത്തി കിണര്‍ വറ്റിച്ചു. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നുള്ള ഡീസല്‍ ചോര്‍ന്നതാകാമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള കെട്ടിടത്തോട് ചേര്‍ന്ന കിണറില്‍ നേരത്തെ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതു മൂലം കിണറിലെ വെള്ളം മാസങ്ങളായി ഉപയോഗിച്ചിരുന്നില്ല. സമീപവാസികള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് പ്രദേശത്തുള്ള പെട്രോള്‍ പമ്പുടമകള്‍ക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്കി. ഇതിനു പിന്നാലെയാണ് ദുരന്ത നിവാരണ അതോറിറ്റി ഫയര്‍ ഫോഴ്സിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പ് അധികൃതരുടേയും സഹായത്തോടെ കിണര്‍ വറ്റിച്ചത്.
കിണറില്‍ നിന്നും ശേഖരിച്ച ഡീസല്‍ സാമ്പിള്‍ പരിശോധനക്കായി മാറ്റി. എന്നാല്‍ സമീപത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പില്‍ ചോര്‍ച്ചയില്ലെന്ന് പമ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക